Sunday, September 23, 2007

സകാത്ത് - റമദാന്‍ പന്ത്രണ്ട്

ഇസ്ലാമില്‍ നിര്‍ ബ്ബന്ധമാക്കപ്പെട്ടിട്ടുള്ള അഞ്ച് അടിസ്ഥാന കാര്യങ്ങളില്‍ മൂന്നാമത്തേതാണ് സക്കാത്ത് (زكاة zakat) അഥവാ നിര്‍ ബ്ബന്ധിത ദാനം. മുതലിന്‍ റെ സക്കാത്തെന്നും ദേഹത്തിന്‍ റെ സക്കാത്തെന്നും രണ്ട് തരത്തിലാണ് സക്കാത്തുകള്‍ തരം തിരിക്കപ്പെട്ടിട്ടുള്ളത്. അതില്‍ ശരീരത്തിന്‍ റെ സക്കാത്താണ് റമദാന്‍ മാസത്തില്‍ നല്‍ കപ്പെടുന്ന ' ഫിത്വര്‍ സക്കാത്ത് (زكاة الفطر ).


ആര് കൊടുക്കണം?

തനിക്കും, താന്‍ ചിലവ് നടത്തല്‍ അനിവാര്യമായവര്‍ ക്കും പെരുന്നാള്‍ രാവിനും പകലിനും വേണ്ട ആഹാരം, വസ്ത്രം , അത്യാവശ്യവീട് , ഭൃത്യന് ‍ എന്നിവക്കാവശ്യമായത് കഴിച്ച് ഫിത്വര്‍ സക്കാത്ത് കൊടുക്കാനുള്ളത് ബാക്കി ഉണ്ടെങ്കില്‍ അവര്‍‍ ഇത് കൊടുക്കല്‍ നിര്‍ ബ്ബന്ധമാണ്.


അവധിയുള്ളതോ, വൈകിച്ചാല്‍ കടക്കാരന് വിരോദമില്ലാത്തതോ ആണെങ്കില്‍ പോലും, കടബാധ്യതയുണ്ടെങ്കില് ‍ അതും കിഴിച്ച് മിച്ചമുണ്ടെങ്കിലേ ഫിത്വര്‍ സക്കാത്ത് കൊടുക്കേണ്ടതുള്ളൂ എന്നാണ് പ്രബല പക്ഷം.


ആര്‍ ക്ക് കൊടുക്കണം?

സക്കാത്തിന്‍ റെ അവകാശികളായി എട്ട് വിഭാഗങ്ങളേയാണ് ഖുര്‍ ആന്‍ പറഞ്ഞിരിക്കുന്നത്.


ഫഖീറുകള്‍:

തന്‍ റേയും താന്‍ ചിലിവിന്നു കൊടുക്കേണ്ടവരുടേയും ആവശ്യത്തിന് മതിയായ യോജിച്ച തൊഴിലോ മതിയായ സ്വത്തോ ഇല്ലാത്തവനാണ് ഫഖീര്‍.


മിസ്കീനുകള്‍:

തുഛം വരുമാനത്തിന്‍ റെ തൊഴിലോ സ്വത്തോ ഉണ്ടെങ്കിലും ആവശ്യത്തിന് തികയാത്ത, പത്ത് ആവശ്യമുള്ളപ്പോള്‍ എട്ട് കിട്ടുന്ന രീതിയില്‍ ജീവിക്കുന്നവനാണ് മിസ്കീന്‍.


സക്കാത്തുദ്ദ്യോഗസ്ഥര്‍:

സക്കത്ത് ശേഖരിക്കാന്‍ അയക്കപ്പെട്ട ഉദ്യോഗസ്ഥന്‍, സക്കത്ത് പങ്ക് വെച്ച് കൊടുക്കുന്നവന്‍, അത് ഒരുമിച്ച് കൂട്ടുന്നവന്‍... ഇവരാണ് സക്കാത്തുദ്ദ്യോഗസ്ഥര്‍. (ഇതു ഇസ്ലാമിക ഭരണം നിലനില്‍കുന്ന രാഷ്ടങ്ങളില്‍ മാത്രം ബാധകം)


പുതു മുസ്ലിം:

ഇസ്ലാമിലേക്ക് പുതുതായി കടന്നു വന്ന പുതു വിശ്വാസി.


അടിമത്ത മോചനത്തിന് ശ്രമിക്കുന്നവര്‍:

ഉടമയുമായി സ്വീകാര്യമായ മോചനപത്രം എഴുതിയ അടിമകളാണ് ' അടിമത്ത മോചനത്തിന് ശ്രമിക്കുന്നവര്‍' എന്ന വിഭാഗത്തില്‍ വരുന്നത്. ( ഹീനമായ അടിമക്കച്ചവടം നിറുത്താന്‍ ഇസ്ലാമിന്‍ റെ ഒരോ ഇബാദത്തിലും ചില വകുപ്പുകള്‍ കാണാം. അക്കൂട്ടത്തിലൊന്നാണ് സക്കാത്തില്‍ അവരുടെ മോചനത്തിനായി ഈ വകുപ്പുണ്ടാക്കിയത്)


കടബാധിതര്‍‍:

പാപകരമല്ലാത്ത തന്‍ റെ ആവശ്യങ്ങള്‍ ക്ക് വേണ്ടി കടം വാങ്ങിയ, തൊഴിലുണ്ടെങ്കില് ‍ പോലും കടം വീട്ടാന്‍ കഴിവില്ലാത്തവരെല്ലാം ഈ പരിധിയില്‍ വരുന്നു.


ധര്‍ മ്മയോദ്ധാക്കള്‍:

ശമ്പളമോ മറ്റോ ഇല്ലാതെ ധരമ്മയുദ്ധത്തിന് ഒരുങ്ങി നില്‍ ക്കുന്നവരാണ് ഈ വിഭാഗം കൊണ്ടുദ്ദേശിക്കുന്നത്.


യാത്രക്കാര്‍:

അനുവദനീയമായ യാത്രക്കാരനെയാണ് ഇത് കൊണ്ട് വിവക്ഷിക്കുന്നത്. അത് തൊഴിലുള്ളവനാണെങ്കിലും ശരി അയാള്‍ സക്കാത്തിനര്‍ ഹന്‍ തന്നെ.

ഈ എട്ടു കൂട്ടരില്‍ ഇപ്പോള്‍ നിലവിലുള്ളത് അഞ്ച് കൂട്ടരാണ്.
1. ഫഖീര്‍
2. മിസ്കീന്‍
3. പുതു മുസ്ലിം
4. കടബാധിതര്‍
5. യാത്രക്കാര്‍


എന്ത് കൊടുക്കാം?

ഫിത്വര്‍ സക്കാത്ത് കൊടുക്കുന്നതാര്‍ക്കോ, അവരുടെ നാട്ടിലെ മുഖ്യഭക്ഷണം തന്നെയാണ് കൊടുക്കേണ്ടത്. അതിന് തത്തുല്യമായ തുകയായും നല്‍കാം എന്ന് പണ്ഡിതാഭിപ്രായമുണ്ട്. എങ്കിലും ധാന്യമോ ഭക്ഷണമോ ആയി കൊടുക്കല്‍ തന്നെയാണ് ഉത്തമം.


എത്ര കൊടുക്കണം?

തനിക്കും, താന്‍ ഫിത്വര്‍ സക്കാത്ത് നല്‍ കല്‍ ബാധ്യതപ്പെട്ടവര്‍ ക്കും വേണ്ടി ഒരാള്‍ ക്ക് ഒരു ' സാആ'ണ് (3.200 ലിറ്റര്‍) അഥവാ നാല് ' മുദ്ദ്' (800 മി. ലി.) വീതം ആണ് നല്‍ കേണ്ടത്. ഒരു സാധാരണക്കാരന്‍ റെ രണ്ട് കൈകള്‍ കൊണ്ട് വാരിയാല്‍ കിട്ടുന്നതാണ് ഒരു ' മുദ്ദ്' എന്ന് പണ്ഡിതന്മാര്‍ നിര്‍ ണ്ണയിച്ചിരിക്കുന്നു.


എപ്പോള്‍ കൊടുക്കണം?

റമദാന്‍ റെ ആദ്യം മുതല്‍ കൊടുത്ത് തുടങ്ങാവുന്നതാണ്. പെരുന്നാള്‍ നിസ്കാരവും വിട്ട് പിന്തിപ്പിക്കല്‍ അഭിലഷണീയമല്ല.

3 comments:

സുല്‍ |Sul said...

ഇസ്ലാമില്‍ നിര്‍ ബ്ബന്ധമാക്കപ്പെട്ടിട്ടുള്ള അഞ്ച് അടിസ്ഥാന കാര്യങ്ങളില്‍ മൂന്നാമത്തേതാണ് സക്കാത്ത് (زكاة zakat) അഥവാ നിര്‍ ബ്ബന്ധിത ദാനം.

മന്‍സുര്‍ said...

പ്രിയ സുല്‍

പ്രതിഫലോചയില്ലാതെയുള്ള ഈ നന്‍മയുടെ സേവനം
അഭിനന്ദനീയം....
ദൈവം നല്ലത്‌ വരുത്തട്ടെ എന്ന പ്രാര്‍ത്ഥനയോടെ...തുടരുകയീ...നന്‍മയുടെ വെള്ളിവെളിച്ചം

അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

thahseen said...

Thank you !
May Allah Bless You.